1/07/2011

മേഘസന്ദേശം


ദൂതുമായ്‌ പോവുക  മേഘമേ നീ
ദൂരെ എന്‍ പ്രിയക്കായ് !
കാറ്റിന്‍ തേരിലേറി ..
ശൈലശ്രുംഗങ്ങളില്‍ നിഴല്‍ പടര്‍ത്തി -
പുഴകളില്‍ മദയാനയെ പോല്‍ മുഖം നോക്കി
പോയ്‌ വരികയെന്‍ പ്രിയക്കരികില്‍ 
 തളര്‍ന്ന മഞ്ഞ മന്ദാരം പോല്‍
അവള്‍ മുഖം കുനിച്ചിരിക്കുമാ
കുളകടവിന്‍ വെന്‍ കല്പടവില്‍ -
പൊഴിക്കുക നീ മൃദുവായ് സ്നേഹാശ്രു
പതിയെ ആ കാതില്‍ ചൊല്ലുക എന്‍ പേര്‍.
മന്ദഹാസം മറന്നൊരാ പൂവിതള്‍ ചുണ്ടില്‍
  1. തേന്‍ കണമായ്‌ പൊഴിയട്ടെ എന്‍ നാമവും.
    കണ്ണുനീരെന്നോ വറ്റിയ മൃണാള  നയനങ്ങളില്‍
    കാണാം നിന്‍ പ്രേയസി സൌദാമിനിയെ അന്നേരം.

    നെഞ്ചോടു ചേര്‍ത്ത രുദ്രവീണയില്‍
    എന്റെ പേരില്‍ അവള്‍ മൊഴിയും  രാഗവും-
    പാടി മയങ്ങും രാ നേരമെങ്കിലോ...!
    കാത്തു നില്‍ക്കുക , രാപാതിയൊന്നില്‍-
    കൈപരതി എനിക്കായ്-
    അവള്‍ ഉണരുംവരേക്കും.

    മറച്ചീടുക ചന്ദ്രനെ നീ മേഘമേ ..
    വൃതം കൊണ്ട് മെലിഞ്ഞോരാ കോമളാംഗിയെ-
    കണ്ണുവെക്കാതെ!
    മെല്ലെ ജാലക വാതിലില്‍ അവന്‍
    എത്തിനോക്കുംനേരം.
    വര്‍ണവിരികള്‍ ഉലയാത്ത ശയ്യഗൃഹത്തില്‍-
    വാടികിടക്കും ചെന്താമര മലര്‍പോല്‍  അവളും!
    വാട പോകാത്ത കല്യാണമലരായെന്‍ കിനാക്കളു.
    മെല്ലെ പനിനീരായ് തളിച്ചീടുക
    നീയെന്റെ കണ്ണീരില്‍ കുതിര്‍ന്ന സ്നേഹാമൃതം.

    ചൊല്ലിടുകയവളോടു 
  2. ഹരിനാമം ജപിക്കും വേളയില്‍ പോലും
    നെഞ്ചില്‍ നിറഞ്ഞു നില്‍പ്പതും പ്രാര്‍തഥന ആവുന്നതും
  3. അവള്‍ മാത്രം .
    ചോര്‍ന്നു പോകാതെ എന്‍ നെഞ്ചിലെ കനവും കണ്ണീരും
    ചാലിച്ച പ്രണയലേഖനമിതൊന്നു-
    കൊണ്ടുപോയ് കൊടുതീടു 
  4. എന്‍ പ്രാണസഖിക്കായ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.