6/15/2010

കാത്തിരിപ്പൂ സഖി ഞാനും !!




പറയാനോ പറയതിരികാനോ വയ്യ സഖി ...
നിന്‍ സ്വയംവര പന്തലില്‍ വന്നെത്തുകില്ലവന്‍ ,
അവനെന്‍ പ്രാണപ്രിയന്‍!.
കാലത്തിന്‍ രാജ്യ സിംഹാസനത്തില്‍ എന്നെ മാത്രം
കാത്തു കാത്ത് ഇരിപൂ അവനെന്‍ പ്രിയ തോഴന്‍.
വില്ലോടിച്ചു വേള്‍ക്കാന്‍ - അച്ഛന്‍ , വെച്ചില്ല ത്ര്യംബകം !
നീട്ടിയില്ല ഞാനും ഒരു പനിനീര്‍പൂ അവന് നേര്‍ക്ക്.
എങ്കിലും...അറിയുന്നു ഞാനാ ഹൃത്തുടിപപുകള്‍ ..

ഇന്നുമോര്‍ക്കുന്നു ഞാനാ കല്യാണ രാത്രി ...
വേറിട്ടുനിന്നു പൂമണത്തില്‍ നിന്നവന്‍ ഗന്ധം -
ഇരുട്ടിന്റെ, മരണത്തിന്റെ ലഹരിയുണത്തും ഗന്ധം .
രാത്രി വന്നെന്നോടു കാതോരം ഓതി
മറക്കില്ല നിന്നെ ഞാന്‍ കാത്തിരിക്കും.
പിന്നെ എന്‍ കിനാവില്‍ നുണകുഴി തെളിച്ചു കാട്ടി
ഇന്നും മോഹിപ്പു ദിനരാത്രങ്ങളില്‍ എല്ലാമേ .

കുറുനരി കൂട്ടവും കൊടും കാറ്റിന്‍ വായ്താരിയുമായ് -
കാട്ടുപോത്തിന്‍ പുറത്തേറി വരുമവന്‍ ...
ശ്യാമ വര്‍ണത്തില്‍ മിന്നും കിരീടവും
പൊന്‍ തരിവള കടകങ്ങളും .
ചേര്‍ത്ത് വെക്കുകില്‍ പൂണൂലാവാന്‍ ഞാന്‍ കൊതിക്കും
വിരിമാറില്‍ ...കാലപാശത്തി ന്‍ ജപകെട്ടും .

കാത്തിരിപ്പിന്നും സഖി ഞാനും പ്രിയനവനെ -
കണ്ണിരിന്‍ നെയിവേദ്യവും ...
കാത്തു വെച്ച സ്വപനത്തില്‍ സല്‍ക്കാരവും
വന്നെത്തും ഇന്നോ നാളയോ ....
കൈതന്നു കൂടെ കൊണ്ട് പോയിടും ..
അവനെന്‍ നരന്‍.

എട്ടു ദിക്കിലും ഗ്രഹങ്ങളന്നു തീ പൂകള്‍ വിതരിടും ,
എത്തിടും സൂര്യ ചന്ദ്രന്മാര്‍ ഒരുമിച്ചാ രാത്രിയില്‍ !
ഭൂവൊരു സിന്ദുര ചെപ്പായിടും അന്ന് -
കളിപറയാന്‍ ഗാലക്സി കൂട്ടങ്ങള്‍ .......!
കണ്ടെടുക്കും ഞാന്‍ അന്ന് ,വിന്ണോളം ...
മാനവന്‍ ഉയര്‍ത്തി വിട്ട
വ്യമോഹമെല്ലാം .
ഇട്ടു കളിപന്താടണം ഒട്ടു നേരം അവയെല്ലാം ..
മാപ്പേകുക നീയെനിക്കെന്‍ പ്രിയ സഖി !

*********************************************


ജയിക്കട്ടെ ജയ മാത്രം !!!!



നീ കുത്തിപൊട്ടിച്ചത് കണ്ണുകള്‍ അല്ല
എന്റെ ഹൃദയം തന്നെ ആയിരുന്നു
കഴുത്തിലിട്ട് തന്നത് ചത്ത പാമ്പിനെ അല്ല
വിഷം ചീറ്റുന്ന കരിമൂര്‍ക്കനെ ആയിരുന്നു .

വിറയ്ക്കുന്ന എന്റെ ചുണ്ടില്‍ നീ ചേര്‍ത്ത്
വെച്ചത് പാന പാത്രം അല്ലായിരുന്നു -
ദുര്‍ഗന്ധം വമിക്കുന്ന ,പുഴുഅരിക്കുന്ന
ദുഷ്ചിന്തക്കളുടെ അരുകു പൊട്ടിയ പാത്രം.

ഇരുട്ടിലെ നിശബ്ദതയില്‍ നീ എന്റെ തലയില്‍
ചേര്‍ത്ത് വെച്ച കയ്യില്‍ അനുഗ്രഹ മന്ത്രമല്ലായിരുന്നു ,
എന്റെ ഓരോ മുടിയിഴകളെയും കരിനാഗമാക്കാന്‍
പോന്ന ദുര്‍മന്ത്രങ്ങള്‍ ആയിരുന്നു .,

നീ തകര്‍ക്കുന്നു പുത്രന്മാരുടെ തലകള്‍
നീ തകര്‍ക്കുന്നു പുത്രിമാരുടെ ഭ്രൂണങ്ങള്‍
ഗതികിട്ടാ ജന്മമായവര്‍ പിന്തുടരുന്നുണ്ട് നിന്നെ.-
അണപല്ലാഴ്ത്തും അവര്‍ ഒരുനാള്‍ നിന്‍ കണ്ഡത്തില്‍

തുലയട്ടെ ചങ്ങല കൊരുക്കും വ്യാമോഹങ്ങള്‍
തുലയട്ടെ ശവപറമ്പില്‍ കാത്തിരിക്കും കഴുകന്‍ കണ്ണുകള്‍.
വെട്ടട്ടെ ഇടി അഹംബോധത്തിന്റെ നെറുകില്‍
പറന്നു പോകട്ടെ കൊടും കാറ്റില്‍ നീ ഒളിക്കും മാറാലകള്‍..