2/20/2015

ഭദ്രകാളി .


(കടപ്പാട് google  ചിത്രം )

ശില്പി കൊത്തി മിനുക്കും നേരമാരോ 
നിലംനോക്കി പറഞ്ഞു ലക്ഷണം .
ശില്പത്തിന്‍ൻ കണ്‍ത്തിളക്കത്തില്‍ കലര്‍പ്പേറെ !
ചിരിയിലൊളിപ്പിവള്‍ൾ അനര്‍ത്ഥങ്ങളേറെ!.

ദേവഹസിത ഭാവോല്ലാസം
രൂപലാവണ്യം ഓരോ അണുവിലും -
തുടിച്ചു നില്‍ക്കുമാ മോഹനവിഗ്രഹം, 
കൈനീട്ടിയരോടും കേഴുവാനാകാതെ 
നിശ്ചലമിതു കേട്ടു മനം തകര്ന്നു നില്പ്പൂ .

ഉടച്ചുവാര്‍ത്തവര്‍ൻ ശില്പ്പത്തെയന്നു 
ഉള്ളുകള്ളികള്‍ൾ അറിയുവതിനായി .
ഉലയിലേക്കുടല്‍ൽ വെന്തലിയുമ്പോള്‍ൾ 
ഉള്ളുടഞ്ഞു തകര്‍ന്നവയ്ക്കുള്ളിലെ
ഉള്‍ക്കടമാമൊരു  ശ്രീമയഭാവവും . 

സുന്ദരം നീള്‍മിഴികള്‍  ഉരുകിയോലിച്ചൊരു: 
കണ്ണീരിന്‍ൻ ലോഹമുത്തുക്കള്‍ -
സീല്‍ക്കാരമോടെ തിളക്കും കടലായി . 
ചിന്തേരിടുന്നു ചുണ്ടരികിലവര്‍ 
വക്രിച്ച വാക്കിന്റെ മൌനം.
ചീകി മിനുക്കുന്നു വീണ്ടും വീണ്ടുമവര്‍
ചിന്താധീനമാം ദേവിതന്‍  നഗ്നമാനസം.
ആകാരഭംഗിയോടടി വയര്‍ കാത്ത 
ആധാരം ശീതജലത്തിനാറ്റലില്‍ൽ 
ആകെ വിരൂപമായിട്ടൊഴുകുന്നൊരു
ആത്മാലാപം പോലെ  പരക്കേ .

കണ്ണിലെ തൂമ മാറി ;
അരുണിമയായ്‌ .
കാതിലോലാക്ക് ;
ചീറ്റും സര്‍പ്പമായ് .
ചൂടുള്ള ചുടല ഭസ്മമണിഞ്ഞങിനെ -
ചന്ദനം മണക്കുമാ ..
മാറിലെ ഇണ താമരമൊട്ടുകള്‍ൾ 
മാറി മഞ്ഞണി ശൈല ശിലകളായി .
.
.
പൂ ചൂടി പൊന്നിന്‍ കിരീടമണിഞ്ഞ 
പീലിച്ചുരുള്‍ൾമുടി ...
ഘോര നിബിഡവനമായ്  മാറി പിറകിലും ൽ .
ഭൂഗോളം നാണിച്ചു നമിയ്ക്കുമാ അരക്കെട്ടില്‍ ,ൾ. 
രൗദ്രം പല്‍ച്ചക്രങ്ങളായരമണികള്‍!ൾ .

പാതി വെളിയിലെടുത്തിട്ടനാക്കില്‍ൽ 
ചാവിന്‍ൻ വസൂരി മദിക്കുന്നതങ്ങിനെ!  
കയ്യില്‍ൽ കൊടും വാളുംൾ 
കഴുത്തിലാടും  തലോയോട്ടി മാലയും ;
അരയില്‍ തീകത്തും പട്ടിന്‍ ചുവപ്പും . 
പ്രപഞ്ചം നടുങ്ങും ഘോരാട്ടഹാസത്തോടെ
പാദമുയര്‍ത്തി വെപ്പിതോ -
പാപഹരനുടെ നെഞ്ചത്തും !.

അറിവില്ലായ്മയുടെ  വാക്കുകള്‍ൾ 
നോക്കുകള്‍ൾ ...
വിഷം പടരുന്ന നിങ്ങള്‍ തന്‍ ചുണ്ടുകള്‍!ൾ ..
മാറ്റുന്നു മംഗള ദേവിയെ ...
ഭദ്രകാളിയാക്കി ഇതാ !..
ഹാ കഷ്ടം , കഷ്ടമീ ലോകം !!.

പിന്നെ അണചാറ്റി -
പുറത്തേക്കാനയിക്കുന്നു 
പൂപൊഴിയും മന്ത്രധ്വനിയുണരും 
പുറംവീഥിയിലേക്കായ് .

പൂവേണ്ട ..കുരുതി രക്തം മതിയിവള്‍ക്കിനി 
ശ്രീ ചേര്‍ന്ന  സാത്വിക  മന്ത്രമിനി  വേണ്ട ..
ഫടക്ക് ...ഫടക്ക്  അട്ടഹാസം മതിയാകുമിനിയിവള്‍  
ഏതു ദുഷ്ടനും  പ്രീതിപ്പെടാനായി  .