6/07/2011

തുടര്‍കഥ.


കിനാവിന്‍ നീല പൂപാടത്തില്‍
കുളിരായി പൊതിഞ്ഞു നിന്നൊരു മഞ്ഞു കാലം.
കാണാ തിരയില്‍ പൂവിറുത്തു കാലം -
പനിനീര്‍ പൂവൊന്നു കൈമോശം വന്നുപോയി .

തിരികെ ചോദിച്ചില്ല ഞാനും -
തരാന്‍ ആശിച്ചില്ല നീയും
മുള്‍മുന കൊണ്ട് നീറിയിടും വിരലുകള്‍,
നനച്ചു വീണ്ടും കണ്ണിണകള്‍.

അകന്നുപോം ഋതുസ്പന്ദം പോല്‍ -
വിരഹദ്രമാം പൊഴിയും നിശ്വാസം.
വര്ഷമകലെ മറയുന്നു -
തുലാവര്‍ഷ കണ്ണീര്‍ മഴയായ്.

നെറുകയില്‍ തലോടി ചോദിപ്പൂ കാറ്റും
ആരെ കാത്തിരിപൂ നീ ...
താമര വിരിയിക്കും വെയിലിലും.
ആമ്പല്‍ വിരിയിക്കും നിലാവിലും.

ചോദ്യത്തിനു ഉത്തരമല്ല
ചോദ്യം തന്നെയേ മറുപടിയാവുന്നു
കാണുന്നില്ല ഞാന്‍ ആരെയും
കാണിച്ചു തരിക നീ ആരെന്നു!

തരൂ ഒരു വിഗ്രഹം എനിക്കും .
കൈ വിറച്ചോന്നു തല്ലി തകര്‍ക്കണം
കൂട്ടിലേറ്റണം ശിലയെയും ഒരുനാള്‍-
അറിയണം നീ രാമനോ? രാവണനോ?

നേര്‍ത്ത പട്ടുപോല്‍ ചുളിഞ്ഞു അകത്തളം
കാത്തു വെച്ച പൊന്‍കിനാക്കളും .
നേര്‍ത്ത തീപൊരി പോലും ഇതിലിനി -
തീക്ഷണ ദീപ്തി പൊലിമയായിടും.

വീണ്ടും പ്രപഞ്ചം മൂകമായ്-
കണ്ണില്‍ ഇരുട്ടും ഒളിപ്പിച്ചു
രാത്രി വീണ്ടും വന്നെത്തി .
ദുഖമോ ..പ്രിയ സ്വപനമോ എന്തുമാകട്ടെ -
ചൊല്ലുവാന്‍ നാവില്‍ മന്ത്രമായെന്നും
പല്ലവി നീ മാത്രം നരന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.