5/21/2011

ഋതുഭേദം .




ഹിമപടലങ്ങളായ് ഓര്‍മ്മകള്‍ 
ഹൃദയം മൂടി പരക്കുമ്പോള്‍
മടുപ്പിന്റെ പുതപ്പില്‍ നിന്നിറങ്ങി ഞാന്‍
കിനാവിന്റെ മഞ്ഞത്ത് ഒറ്റക്കിരിക്കും.

കണ്ണീരിന്‍ കലക്കപുഴ 
കാണാ മുനമ്പുകളില്‍
വേലിയേറ്റംനടത്തുമ്പോള്‍
അഴലിന്റെ ആഴക്കിണര്‍
വെള്ളത്തില്‍ 
മുഖം കഴുകും ഞാന്‍ .

ഘനമൌനം ആറ്റി തണുപ്പിച്ച
ഏകാന്തതയുടെ വിറങ്ങലിപ്പില്‍;
എയര്‍കണ്ടീഷന്‍ അണച്ച്-
ശിരോവസ്ത്രമില്ലാതെ ...
പൊള്ളുന്ന മനസ്സിന്‍-
മരുഭൂവില്‍ 
സായാഹ്ന സവാരിയ്ക്കിറങ്ങും  ഞാന്‍ .

ഇളകാന്‍ മറന്ന -
ഇന്നലെയുടെ  ഏടുകള്‍ ..
തനിച്ചു  മറിച്ചുനോക്കാനാവാതെ-
തള്ളിയിട്ടു കടന്നുപോയ
കടല്‍കാറ്റിനു നേരെ
കയ്യുര്‍ത്തി പിടിയ്ക്കും ഞാന്‍ . .

വന്ധ്യ മേഘങ്ങള്‍
പെയ്തില്ലെന്നാലും ;
സുന്ദരത കാല്‍ത്തട്ടി-
പണ്ട്
പൂവിട്ട  പൊന്നശോക തണലിലേയ്ക്കു
  പാദം കുഴഞ്ഞുവീഴും വരെ
പതിയെ നടക്കും ഞാന്‍  ....

ഉച്ചിയില്‍ കത്തുന്നുണ്ട്
മേട സൂര്യനെങ്കിലും ;
അടികല്ലിനടിയില്‍
ഗാന്ധാരം പാടി ..
നിഴല്‍ നീല വ്യാപ്തികള്‍ ,\
 കൊണ്ടുപോവാറുണ്ടെന്നെ
ഇതുവരെ അറിയാത്ത  ചില
 ഋതു വിസ്മയങ്ങളിലേയ്ക്ക്..

 +

( chithram kadappad googlinodu. )



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.