4/25/2011

അരൂപി .








അ വനു കണ്ണില്‍ കുത്തുന്ന

കറുത്ത കുന്തമുനകള്‍ പോലുള്ള

മുടിയിഴകളില്ല.

അവനു മനമുരുക്കുന്ന

തീക്ഷ്ണ കണ്ഗോളങ്ങലില്ല .

അവന്റെ ശ്വാസത്തിന്

പുതുമഴയുടെ ഗന്ധമില്ല .

അവന്റെ ചുണ്ടുകളില്‍

എന്റെ പേനക്കുള്ളില്‍-

കവിതയായ് നിറയുന്ന

മഷിചോപ്പുകളും ഇല്ല .

അവന്റെ കവിളുകളില്‍

എന്റെ കിനാവുകള്‍ പൂക്കുന്ന

നുണകുഴിത്തടങ്ങളില്ല ..

അവന്റെ കഴുത്തില്‍

ശീല്‍കാരത്തോടെ തലനിവര്‍ത്തി

ആടുന്ന എന്റെ പരിരംഭണങ്ങളുടെ

വാസുകിയും ഇല്ല.

അവന്റെ നെഞ്ചിലെ പാനപാത്രത്തില്‍

എന്നെ മധുരിപ്പിച്ചു മയക്കും

മുന്തിരിച്ചാറുകളില്ല .

അവന്റെ നീണ്ട കൈവിരലിന്‍ അറ്റത്ത്‌

ചിത്രലിപികള്‍ കുറിക്കും നഖങ്ങളുമില്ല.

അവന്റെ ഒട്ടിയ അടിവയറില്‍

എന്റെ മാതൃത്തത്തിലേക്ക് -

കുതിക്കും ജീവരേണ്ക്കളും ഇല്ല.

എങ്കിലും ഊണില്‍ ഉറക്കത്തില്‍ ;

പ്രപഞ്ചം നിറയുമൊരു ....

മഹാ നിശബ്ദതയായ്.....

നില്പാണ് എപ്പോഴും എന്നിലവന്‍.


ഒരിക്കല്‍ ആ നിശബ്ദതയുടെ


ഇരമ്പിലേക്കിരങ്ങി അവന്‍


സ്വകാര്യമായ് ചോദിക്കും ;


"നമുക്ക് നിലാവിന്റെ-


അഗ്നിപുഷ്പങ്ങള്‍ പെറുക്കാന്‍


അലിവിന്റെ നീലാകാശത്തിലേക്ക്


പോകാമെന്ന് ................."


ആ ദിനവും കാത്തിരിപ്പാണ് ഞാനിന്ന്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.