8/06/2010

ശില!

ശിലയായ് ഞാന്‍ തേടി
ശില്പിതന്‍ കരങ്ങളെ ...
ശീതത്തില്‍ ഓര്‍ത്തു ഞാന്‍ ..
സൂര്യകിരണമായ് നീ വരുമെന്നും.

അനന്ത വിസ്മയങ്ങളില്‍
പൊട്ടിത്തെറിച്ചു വീണോ
കാട്ടിലെ പൂമര ചോട്ടില്‍ ഞാനും .
ഏറ്റു ഞാനും പുഷ്പവൃഷ്ടി ഇവിടെ!.


മൌനം മിഴി പൂട്ടി നിന്ന
ഏകാന്ത യാമങ്ങളില്‍
ഉള്ളിലെ ഉറവാവുന്നു
നീ വരുമെന്നൊരു നിനവും.

ഈ ശിലയില്‍ ഒളിഞ്ഞിരിക്കും
ഈറന്‍ സ്വപനങ്ങളെ നീ കാണുകില്ലേ ?
ഉളിയാല്‍ മെല്ലെ തഴുകും നേരം
ഉയിരിടും എന്നില്‍ ജീവനെന്നോ?

വരിക രാമാ! മോക്ഷമേകു..
അഹല്യ ഇവള്‍ക്കും .
തൃപദങ്ങള്‍ മെല്ലെ അമരുമ്പോള്‍
സുരസുന്ദരിയായ് ഞാന്‍ മാറുമെന്നോ?

എന്റെ കണ്ണുകള്‍
എന്റെ ചുണ്ടുകള്‍
എന്നേ നിശ്ചലം ...
മരണത്തില്‍ നിന്നോ ജനനമിതും !

മോഹിപിപൂ കറുകറുത്തൊരു
കരിമുകില്‍ തുണ്ടും ,
കല്ലിലെ കാമനയിലാകവേ...
ചുംബിച്ചു ഉണര്‍ത്തിടുമെങ്കിലോ?

പൊട്ടിതരിചിടും കല്ലിലും
പൂപോലെ വിരിയും രോമാഞ്ചങ്ങള്‍
ഉയരാന്‍ മോഹിപ്പോ
പുതു ജീവനായ് നീയും പാവം ?

കല്ലിനുള്ളിലും കാണാതെ
കിടപ്പിതോ രാഗാര്‍ദ്ര ചിന്തകള്‍
ശില്പി തേടും കല്ലാവുന്നു
ശിഷ്ടമാമെന്‍ മനവും.


















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.