6/07/2011

എന്റെ മഞ്ഞമന്ദാരം


കളിവീടിനക്കരെ കാണാകടല്‍ക്കരെ പാതി വിരിഞ്ഞൊരു മഞ്ഞമന്ദാരം
പാതിര ചന്ദ്രിക ഓമനിച്ചോചോമനിച്ചു
പാലൂട്ടിവളര്‍ത്തിയ മന്ദാരം .

ഒരുനാളില്‍ ..ഒരുനാളില്‍ മഞ്ഞമന്ദാരവും
കണ്ണന്റെ വധുവാകുമെന്നൊരു-
കണിയാര്‍ ചെമ്പോത്തും,
ഉച്ചത്തില്‍ ഉച്ചത്തില്‍ ഓതിയെന്ന്.

താമരകണ്ണുള്ള .......
കായാംബൂ നിറമുള്ള.....
പനിനീര്‍ പൂ ചുണ്ടില്‍
കുരുകുത്തി മുല്ല ചിരിയൊളിക്കും
കാമസ്വരൂപന്‍ കണ്ണന്‍
മഞ്ഞമനദാരത്തിന്‍ ഉള്ളമേറി.

പാതിരാ കാറ്റിന്‍ വിരലാല്‍
തഴുകി തഴുകി നിന്‍ പൊന്‍ദളങ്ങള്‍
അഴകോടെ ഒന്നൊന്നായ് -
നീള്‍ മിഴിതുറന്നോ പൂവേ !

പുലരി മുറ്റത്തിന്നു വ്രീളാവതിയായ്‌
വിളറി നില്‍ക്കും നിന്നില്‍...
കാണുവതെന്തിന്തു പൂവേ ,
കണ്ണിന്‍ നനവോ ..
കന്നികിനാവിന്‍പരിരംഭണത്തിന്‍
വിയര്‍പ്പോ...മഞ്ഞു തുള്ളിയ്യോ?

ഇളം വെയില്‍ ഏതോ സ്മൃതിതന്‍
മഞ്ഞ പട്ടാടയായ് അഴിയുമ്പോള്‍
ഓര്‍ക്കാതെ നിന്‍ ചുണ്ടിലും
ഒരോമന പാട്ടാവുന്നോ കണ്ണനവന്‍! .

കാറ്റിതു മൂളും മുളം തണ്ടിലും ..
കേള്‍പ്പതു നീ വേണു നാദമോ
കാതരയാം നിന്‍ ഹൃത്തുടുപ്പോ
കരളില്‍ പൊഴിയും തേന്‍ നിസ്വനമോ ?

തമ്മില്‍ തമ്മില്‍ നുള്ളി ചിരിപ്പതെന്തിനു നീ
നധ്യാര്‍വട്ട പൂവേ ....?
നാണിച്ചു മന്ദാരം, തലകുനിക്കവേ നീയും-
കാമുകന്‍ കാറ്റിനെ ഉമ്മ വെച്ചോ ?

തൃപ്ദങ്ങളില്‍ അര്‍പ്പിക്കും വേളയില്‍
കാത്തിരിപ്പതെന്തിനോ നീ...
കൈകളില്‍ കോരി നെഞ്ചോടടുപ്പിക്കെ
ഉച്ച ശ്രുതിമീട്ടും തംബുരുവാകാനോ !

മാറ്റി വെച്ചൊരു പോന്നോടകുഴല്‍പോല്‍
ചേര്‍ത്താധരങ്ങളില്‍ നുകരുമ്പോള്‍
രതിസുഖസാരേ! പാടുന്നതനിലനും
ലാസ്യ വതിയാവുന്നു നീയും പൂവേ.

കാണണം കണ്ണനെ എനിക്കുമൊന്നു,
കാത്തു വെച്ചൊരെന്‍ തൂവെണ്ണയാകവെ
തൃക്കരങ്ങളില്‍ വെക്കേണമൊന്നെനിക്കും,
എന്റെ വൃന്ദാവനം വീണ്ടും പൂക്കുവാന്‍ .

*************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.