11/30/2013

തലക്കെട്ടുകള്‍ അറിയാത്ത ചില കവിതകള്‍.




വെയിലാറിടുന്നിരുളുള്‍പരക്കയായ് ....
അറുതിയില്ലാത്ത വ്യാധി നഖമാഴ്ത്തി 
രസിക്കുമീ കൊടിയനോവിന്റെ ജീവദളങ്ങളില്‍.

ഒരു മാത്രയെന്നരികിലൊന്നിരിയ്ക്കുമോ;  നീ .
ഒന്നു നിന്‍ മിഴിനിലാവൊഴുകി പരക്കുകില്‍
തീര്‍ന്നുപോകുന്നു നീറി പടരുമീ 
അന്ധകാരത്തിനാരണ്യകാണ്ഡങ്ങള്‍.
നിന്‍ വിരലോടുന്ന മാത്രയില്‍
നൊമ്പരപ്പൂക്കളോരോന്നും  ഞെട്ടറ്റു -
കിളിര്‍ക്കുന്നു വീണ്ടും പുത്തന്‍ പൂമൊട്ടുകള്‍!


പൊള്ളുമെന്‍ മിഴിനീര്‍കണങ്ങളെ 
പ്രണയം ജ്വലിയ്ക്കുമാ നെഞ്ചേറ്റി വാങ്ങി നീ.
മിടിയ്ക്കും ഒരേതന്തു ലയമാം ജനിതക-
കരക്കൂട്ടിലെന്നെ  ചേര്‍ത്തുനീ  നിര്‍ത്തവേ ,,
അരനാഴിക കൂടി അകലേയ്ക്കു വീണ്ടും
മൃതി  പകച്ചുപോവുന്നു തലതാഴ്ത്തി മെല്ലെ  .

ആശതന്‍കരവലയത്തിലൊതുക്കി 
ഉറങ്ങാതരികിലിന്നും  നീ കാവലിരിയ്ക്കുമ്പോള്‍
മെല്ലെ  ഇരുള്‍ കൈകള്‍ നീട്ടുമീ 
മരണവുമെന്നെ തൊടുവതെങ്ങിനെ ?.



2 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു.. തലക്കെട്ടിൽ തന്നെ തെറ്റു കടന്നു വന്നു.. കവിതകൽ ആണോ? കവിതകൾ അല്ലേ?..
    ഇരുൽകൈകൽ ?
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. ക്ഷമിക്കണം...അങ്ങിനെ വന്നുപോയി .
    ല്‍..ള്‍ ഇതൊക്കെ വെറും ചതുര കട്ടകളായി കാണുകയായിരുന്നു എനിക്ക് . :)
    ഇപ്പൊ ശരിയാക്കി .
    ഇവിടെ വന്നു നോക്കി പോകുന്നതില്‍ നന്ദി .

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.