11/10/2011

മറന്നിടുമോ നീ ?




ഒരു ഡിസംബര്‍ തന്നകുളിര്‍രാത്രിയില്‍
ഒരു വാക്ക് , ഒരു കഥ , പഴയൊരോര്‍മ
പതിയെ പറഞ്ഞു നീ -
ആയിരത്തൊന്നിരവിലെത്തി .


നൂലറ്റുപ്പറക്കുമൊരു മോഹത്തിന്‍പ്പട്ടമന്നു
കൈനീട്ടി തൊടുവാന്‍ ഇടയില്‍ കിട്ടി .
വര്‍ണ്ണം തെളിവീല ...
രൂപം തെളിവീല ...

കാണുന്ന വര്‍ണ്ണപ്രപഞ്ചത്തിനോ കുറവൊട്ടുമില്ലാ !

രാ
വിന്‍നിശബ്ദത കൊണ്ടുപോയന്നുനമ്മെ -

തൂവല്‍കണക്കേതോ സൗര്യയൂഥത്തിങ്കല്‍ .
കെട്ടുപോകുന്നു ഇരുള്‍ച്ചിരി -
പൊട്ടിച്ചിരിക്കുന്നു നക്ഷത്രലോകം .

ഒരുമിച്ചെന്നൊരു തോന്നലില്‍വേഗങ്ങള്‍
അതിജീവിക്കിന്നിതു അതീതമാംലോകങ്ങള്‍ .

മൂന്നടികൊണ്ടു ദേവനളന്ന-
മൂന്നുലോകങ്ങള്‍ ;
ഒറ്റയടിക്കളക്കുന്നു നമ്മളും! .


പെയ്യാത്തമഴയുടെ സൌമ്യസാമീപ്യവും ,

കാണാത്ത വെയിലിന്റെ വിരഹചൂടും ,

അന്യോന്യം പകര്‍ന്നിരുന്നുനാമെത്രനാള്‍
-
സ്വപ്നാടനത്തിന്‍ച്ചിത്രത്തീരങ്ങളില്‍ .


വാക്കില്‍ നീ തൊട്ടേകിയോരാത്മവിശ്വാസവും;

നനയുംമിഴിയൊപ്പും നിര്‍മലസ്നേഹവും ;

തടുക്കുന്നെന്നെ ദൂരെപോകുവാനെങ്കിലും-

പോ
കാതെ വയ്യ ..വിദൂരമല്ലാദിനം .

ഓര്‍ക്കുമോ ഒന്നായ്‌ പൊട്ടിച്ചിരിച്ചതും ;

ഓര്‍ക്കാപ്പുറത്ത് അടികൂടിപിരിഞ്ഞതും ;

ഓര്‍ക്കുമോ ഗസ്സല്‍കേട്ടുറങ്ങിയാനാളിലെ

നേര്‍ത്തുപോവുന്നാസാന്ധ്യവെളിച്ചവും ,

ഒറ്റക്കാകുമ്പോള്‍ ഓര്‍ത്തുവെക്കാന്‍

നമ്മളൊന്നിച്ചുപാടിയ പാട്ടിന്‍വരികളും ?


നീറ്റിടുന്നു പിരിയും വേളയില്‍
മറന്നിടുമോയെന്നനോവേതോ
കടയും തീക്കല്ലായ്
ഇന്നെന്നുള്ളില്‍ വീണ്ടും സഖേ !!





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.